പീഡന ആരോപണം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പുറത്ത്

എ കെ ജെ അയ്യര്‍
വെള്ളി, 27 നവം‌ബര്‍ 2020 (12:06 IST)
തൊടുപുഴ: പീഡന ആരോപണത്തെ തുടര്‍ന്ന് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നെടുങ്കണ്ടത്തെ കുമ്പന്മല ബ്രാഞ്ച് അംഗത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
 
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ വിവരം അറിയിച്ചത്.  കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിക്കാണ് നെടുങ്കണ്ടത്തെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
മിടുക്കരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ബ്രാഞ്ച് കമ്മിറ്റിയംഗം പതിനാറുകാരിയായ കുട്ടിയുടെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചു സൗഹൃദം സ്ഥാപിക്കുകയും വെളുപ്പിന് കുട്ടിയുടെ വീട്ടില്‍ ഇയാള്‍ എത്തുകയും ചെയ്തു.
 
എന്നാല്‍ ശബ്ദം കേട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച വിവരം അറിഞ്ഞത്/ ആളുകള്‍ ഓടിക്കൂട്ടിയതോടെ ഇയാള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് നെടുങ്കണ്ടത്തെ പോലീസ് വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

അടുത്ത ലേഖനം
Show comments