കനത്ത മഴ: സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു,ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (20:33 IST)
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.വരുന്ന നാലു ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ പൊലീസും ഫയര്‍ ഫോഴ്സും ജാഗ്രത പാലിക്കണമെന്നു കലക്ടർമാരുടെ യോഗത്തിൽ റവന്യൂമന്ത്രി നിർദേശിച്ചു.
 
ഓറഞ്ച് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ ദുരന്തനിവാരണ സേനകളുടെ ഓരോ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന ജില്ലകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധ സേന, സിവില്‍ ഡിഫൻസ് പ്രവർത്തകരെ നിർത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള ഓറഞ്ച് ബുക്ക് 2021 ലെ എസ്ഒപി പ്രകാരം നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദേശംകെ‌എസ്‌ഇ‌ബി, ജലസേചന വകുപ്പുകള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മുന്‍കൂട്ടി മാറ്റി പാര്‍പ്പിക്കുന്നതിനടക്കമുള്ള നടപടികൾ ആരംഭിച്ചു.ആവശ്യെമെങ്കിൽ മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിക്കാനും ജില്ല ഭരണകൂടങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments