സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (11:13 IST)
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ബാധകമാണെന്ന് സ്ഥാപിയ്ക്കാൻ സിബിഐയ്ക്കായില്ല എന്ന് നിരീക്ഷുച്ചുകൊണ്ടാണ് സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതത് ലൈഫ് മിഷനും. യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണ് കോടതി വിധി.
 
അതേസമയം എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. കേസിൽ വിശദമായ വാദം കേൾക്കും. കഴിഞ്ഞ ആഴ്ച ഇരു ഭാഗങ്ങളുടെയും വാദം കോടതി കേട്ടിരുന്നു. എഫ്സിആർഐ നിയമത്തിന്റെ ലംഘനമാണ് നടന്നത് എന്നും. സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്ന് വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ കേസിൽ എഫ്സിആർഐ നിയമം ബാധകമല്ലെന്നും റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള കരാറിലും ഇടപാടുകളിലും സർക്കാരിന് ബന്ധമില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുവാദം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

അടുത്ത ലേഖനം
Show comments