മുനമ്പത്തുനിന്ന് പുറപ്പെട്ട ദയാമാതാ ബോട്ട് കണ്ടെത്താൻ ഓസ്ട്രേലിയൻ അതിർത്തി സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം

Webdunia
ചൊവ്വ, 22 ജനുവരി 2019 (07:44 IST)
മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിലേക്കും ആളെ കയറ്റിവിടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ‍. ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്‌നാട്ടുകാരും ആണ്. ഏജന്റുമാര്‍ മുഖേന പണം നല്‍കി ഉറപ്പിച്ചാണ് ബോട്ടുകളില്‍ ഇവര്‍ യാത്ര നടത്തുന്നത്. 
 
എന്നാൽ, ഈമാസം 12നു മുനമ്പത്ത് നിന്ന് ബോട്ടില്‍ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങള്‍ അനൗദ്യോഗികമായി ഇന്ത്യ  ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറിയതോടെ ഇവിടെ നിന്നും യാത്രതിരിച്ചവര്‍ ആശങ്കയിലാണ്. ഇവര്‍ ഇന്തേനേഷ്യല്‍ തീരത്തുണ്ടെന്നാണ് വിലയിരുത്തൽ‍. 
 
അതേസമയം, ശ്രീലങ്കൻ അഭയാർഥികളും ഇന്ത്യക്കാരുമായി മുനമ്പത്തുനിന്നു തിരിച്ച ദയാമാതാ ബോട്ടു കണ്ടെത്താൻ ഓസ്ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (ഡിഐബിപി) അതിർത്തി സുരക്ഷാ സേനയ്ക്ക് (ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്) നിർദേശം നൽകിയതായി വിവരം ലഭിച്ചു. 
 
2 മാസം മുന്‍പും മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments