ഐ എസിൽ ചേർന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു

Webdunia
വ്യാഴം, 5 ജൂലൈ 2018 (18:07 IST)
കൊച്ചി: കേരളത്തിൽ നിന്നും ഐ എസിൽ ചേരുന്നതിനായി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ചു. ഭീകര പ്രവർത്തനത്തിനായി നാടു വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന കൊച്ചി എൻ ഐ എ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായിരിക്കുന്നത്. 
 
ഭീകര സംഘടനയിൽ ചേരുന്നതിനായി സംസ്ഥനത്തു നിന്നും ഇതേവരെ 21 പേർ രാജ്യം വിട്ടു എന്നാണ് കണക്കുകൾ. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഐ സിൽ ചേരാനായി രാജ്യം വിട്ടവരിൽ പ്രധാനിയായ കാസഗോഡ് സ്വദേശി  അബ്ദുൾ റാഷിദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. 
 
ഇയാളുടെ മറ്റു  സ്വത്തുക്കളുടെ വിവരം റവന്യു വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. സമാനമായ രീതിയിൽ മറ്റു ഇരുപത് പേരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനാണ് തിരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക

എതിർ ചക്രവാതം ദുർബലമാകുന്നു, സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനൽ മഴയെത്തും

'പ്രതിപക്ഷം നാരിശക്തിയുടെ ഭ്രൂണഹത്യ നടത്തി': വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ വികാരാധീനനായി പ്രധാനമന്ത്രി

പത്തനംതിട്ടയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

അടുത്ത ലേഖനം
Show comments