നിപ എന്നൊരു സാധനമില്ല, പണം തട്ടാനുള്ള മരുന്നു ലോബികളുടെ അടവ്; ഭരണകൂടത്തിനു സത്യം മനസിലായെന്ന് ഡോ. ജേക്കബ് വടക്കാഞ്ചേരി

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (14:50 IST)
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പറയുമ്പോഴും നിരവധിയാളുകൾ ജനങ്ങളെ ഭയപ്പെടുത്താൻ മുൻപന്തിയിൽ തന്നെയുണ്ട്. വ്യാജമായ പല കാര്യങ്ങളും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് സോഷ്യൽ മീഡിയകളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഡോ. ജേക്കബ് വടക്കാഞ്ചേരി. 
 
നിപ എന്നൊരു വൈറസ് ഇല്ലെന്നും പണം തട്ടുന്നതിനായി മരുന്ന് ലോബികൾ നടത്തുന്ന നാടകമാണിതെന്നുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പറയുന്നതിങ്ങനെ: 
 
നിപ എന്നൊരു സാധനം ഇല്ല. എറണാകുളത്തും തൊടുപുഴയിലും എവിടെയാണ് വവ്വാലുകൾ ഉള്ളത്? കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലിൽ പോയത്. ഇത്തവണ ജയിലിൽ പോകേണ്ടി വരില്ല. കാരണം, ഭരണകൂടത്തിനു സത്യം മനസിലായി കഴിഞ്ഞു. മരുന്നു ലോബിയുടെ തട്ടിപ്പാണിതെന്ന് സർക്കാരിനു മനസിലായി കഴിഞ്ഞു. പനി അനുഗ്രഹമാണ്.
 
ശരീരത്തിലെ വിഷമാന്യങ്ങളെ കരിച്ച് കളയാനാണ് പനി വരുന്നത്. പനി വരുമ്പോൾ മരുന്ന് കഴിക്കരുത്. മരുന്ന് കഴിക്കാതെ ഇരുന്നിട്ട് ആരും മരിച്ച് പോയിട്ടൊന്നും ഇല്ല. പനിക്ക് മരുന്ന് കഴിച്ചവരേ മരിച്ചിട്ടുള്ളു എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments