Webdunia - Bharat's app for daily news and videos

Install App

ഇഷ്ടമുള്ളത് പറഞ്ഞോളൂ, ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമേ അറിയൂ; ജിഷയുടെ അമ്മ പ്രതികരിക്കുന്നു

വിമർശകർക്ക് മറുപടിയുമായി ജിഷയുടെ അമ്മ

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:09 IST)
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. കിധി കേൾക്കാൻ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും എത്തിയിരുന്നു. നെറ്റിയിൽ പൊട്ട് തൊട്ടെത്തിയ രാജേശ്വരി പക്ഷേ പലരുടെയും ആക്ഷേപങ്ങൾക്ക് പാത്രമായിരുന്നു.
 
മകൾ കൊല്ലപ്പെട്ടതിന്റെ വകയിൽ സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് ലാവിഷായ ജീവിതമാണ് രാജേശ്വരി ഇപ്പോൾ നയിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് രാജേശ്വരി ഇപ്പോൾ.
 
'ജിഷയെ ക്രൂരമായി കൊലപ്പെടുത്തി. മരിച്ചു കിടക്കുന്ന അവളുടെ മുഖം ഓർക്കാൻ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. ഒരിക്കലും.'  
 
അവൾ പോയതിനു ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്. ഞാന്‍ പൊട്ട് തൊട്ട് വന്നതാണ് ആളുകള്‍ക്ക് എന്റെ മാറ്റമായി തോന്നിയതെങ്കില്‍ അത് മൂകാംമ്പികയിലെ പ്രസാദമായിരുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം.' - രാജേശ്വരി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments