Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന ആരോപണം തള്ളി സുധാകരന്‍

Webdunia
ശനി, 19 ജൂണ്‍ 2021 (12:09 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന ആരോപണങ്ങളെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അവ്യക്തമായ ആരോപണങ്ങളാണ് പിണറായി വിജയന്‍ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നട്ടെല്ല് ഉണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കണമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. 
 
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കള്ളമാണ്. ഞാനുമായി അടുത്ത ബന്ധമുള്ള ഒരു നേതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് പിണറായി പറയുന്നത്. എങ്കില്‍ ആ നേതാവിന് പേരില്ലേയെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുന്ന വിവരം അറിഞ്ഞെങ്കില്‍ പൊലീസില്‍ അല്ലേ അറിയിക്കുക. സ്വന്തം ഭാര്യയോട് പോലും പിണറായി ഇക്കാര്യം പറഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മക്കള്‍ക്ക് എന്തെങ്കിലും ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണുമ്പോള്‍ അമ്മയെ അറിയിക്കുകയല്ലേ ആദ്യം ചെയ്യുകയെന്നും സുധാകരന്‍ ചോദിച്ചു. 

കണ്ണൂര്‍ പോര് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കണ്ണൂരില്‍ നിന്നുള്ള പ്രബല നേതാവായ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് വന്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോളേജില്‍വച്ച് താന്‍ പിണറായിയെ ശാരീരികമായി ആക്രമിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നു.

തന്നെ ആക്രമിച്ചു എന്നത് സുധാകരന്റെ സ്വപ്‌നം ആയിരിക്കുമെന്ന് പിണറായി പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പിണറായി സുധാകരനെ കടന്നാക്രമിച്ചത്. അലഞ്ഞുനടന്നുവന്ന റാസ്‌കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. 20 മിനിറ്റ് സമയമെടുത്താണ് സുധാകരന് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി കൊടുത്തത്. 
 
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി ഗുരുതര ആരോപണം പിണറായി വിജയന്‍ ഉന്നയിച്ചു. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പിണറായി പറഞ്ഞു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യം തന്നോട് പറഞ്ഞ നേതാവ് ആരാണെന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. 
 
കോളേജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമാണ്. കെ.സുധാകരനെ വിദ്യാര്‍ഥികള്‍ കോളജില്‍ അര്‍ധനഗ്‌നനാക്കി നടത്തിയിട്ടുണ്ട്. സുധാകരന് മോഹങ്ങള്‍ പലതുണ്ടാകും, വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാവില്ല. എങ്ങനെയാണ് സുധാകരന് ഇങ്ങനെ പൊങ്ങച്ചം പറയാന്‍ സാധിക്കുന്നതെന്നും പിണറായി പരിഹാസ രൂപേണ ചോദിച്ചു. 

അതേസമയം, സുധാകരന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അക്രമ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കല്‍ ജനങ്ങള്‍ക്കിടയില്‍ ദോഷം ചെയ്യും. പ്രതികരണങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അടുത്ത ലേഖനം
Show comments