Webdunia - Bharat's app for daily news and videos

Install App

മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല', അവരുടെ ജീവിതമാണ് സിനിമയാക്കുന്നത്: ‘ആമി’യില്‍ വീണ്ടും വിശദീകരണവുമായി കമല്‍

Webdunia
വ്യാഴം, 18 ജനുവരി 2018 (10:43 IST)
‘ആമി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാ ബാലനെപ്പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതിനുള്ള വിശദീകരണം താന്‍ നേരത്തെ നല്‍കിയതാണെന്നും കമല്‍ വ്യക്തമാക്കി. 
 
മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല' താൻ സിനിമയാക്കുന്നത്. പകരം അവരുടെ യഥാർത്ഥ ജീവിതമാണ്. ആ വേഷം ചെയ്യാന്‍ വിദ്യ ബാലനേക്കാള്‍ നല്ലത് മഞ്ജു വാര്യർ തന്നെയാണ്. ദയവായി തന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് ഈ സിനിമക്കെതിരെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മാധവിക്കുട്ടിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കമൽ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യ ബാലനാണ് ഈ വേഷം ചെയ്തിരുന്നതെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമെന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു

സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

അടുത്ത ലേഖനം