Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധം ശക്തം: സുരക്ഷയൊരുക്കാനാകില്ലെന്ന് പൊലീസ്, ദർശനം നടത്താതെ തിരികെ പോകില്ലെന്ന് യുവതികൾ

പ്രതിഷേധം ശക്തം: സുരക്ഷയൊരുക്കാനാകില്ലെന്ന് പൊലീസ്, ദർശനം നടത്താതെ തിരികെ പോകില്ലെന്ന് യുവതികൾ

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (09:05 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ കോഴിക്കോട് സ്വദേശികളായ യുവതികൾക്കെതിരെ കനത്ത പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ ശരണം വിളിയുമായി കുത്തിയിരിക്കുകയാണ്. 
 
പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന പല വസ്തുക്കളും റോഡിലിട്ട് തടസം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അതേസമയം, സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. എന്നാൽ എത്ര വലിയ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലാണ് രണ്ട് യുവതികളും ഉള്ളത്. 
 
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അതിന് തയ്യാറാകുന്നില്ല. ഇന്ന് എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ശബരിമലയില്‍ എത്തിയിട്ടുണ്ട്.
 
കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് അയ്യപ്പദർശനം തേടി എത്തിയിരിക്കുന്നത്. പൊലീസിന്റെ സുരക്ഷ ഇവർ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവർ മലകയറാൻ എത്തിയത് ആദ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ മല കയറുന്നത് യുവതികൾ ആണെന്ന് മനസ്സിലാക്കി പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.
 
മൂന്ന് ഡിവൈഎസ്പിമാരും സിഐമാരും യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി ശബരിമലയില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇനിയും പ്രതിഷേധം തിടരുകയാണെങ്കിൽ സുരക്ഷ ഒരുക്കാൻ പറ്റില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചിട്ടുണ്ട്.
 
അതേസമയം കോടതിവിധി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ബിന്ദു പറഞ്ഞു. ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ തന്ത്രി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

അടുത്ത ലേഖനം
Show comments