Webdunia - Bharat's app for daily news and videos

Install App

ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, അവരെ എങ്ങനെ തകർക്കാം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: കാനം രാജേന്ദ്രൻ

ബിജെപിക്കെതിരെ നിൽക്കുന്നവരെ ഒരുമിപ്പിക്കും: കാനം

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (09:49 IST)
ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയെ എങ്ങനെ തകര്‍ക്കാം എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആലോചിക്കുന്നതെന്നും കാനം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
ബിജെപിയുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒരു സമയത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബിജെപിക്കെതിരായി ചിന്തിക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇതിനായി ബിജെപിക്കെതിരെ നിൽക്കുന്നവരെ ഒറ്റക്കെട്ടാക്കി ബിജെപിക്കെതിരെ പോരാടും. ഇപ്പോഴത്തെ ലക്ഷ്യം ബിജെപിയുടെ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കലാണ്. അതിനു ശക്തിപകരുന്ന തീരുമാങ്ങളാകും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുകയെന്നും കാനം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments