Webdunia - Bharat's app for daily news and videos

Install App

കടയ്ക്കാവൂർ കേസ്: ഫോണിൽനിന്ന് കണ്ടെത്തി എന്ന് പറയുന്നത് എന്തെന്ന് അറിയില്ല, നിരപരാധിയെന്ന് അമ്മ

Webdunia
ഞായര്‍, 24 ജനുവരി 2021 (11:32 IST)
തിരുവനന്തപുരം: കടയ്ക്കാവൂർ കേസിൽ  വെളിപ്പെടുത്തലുമായി പ്രതിസ്ഥാനത്തുള്ള അമ്മ. കുട്ടിയെ ഭീഷണിപ്പെടുത്തി തനിയ്ക്കെതിരെ മൊഴി നൽകിച്ചതാണെന്നും ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് കെട്ടിച്ചമച്ച കേസാണ് ഇതെന്നും യുവതി പറഞ്ഞു. ഭർത്താവിനെതിരെ വിവാഹ മോചന കേസ് നൽകിയിരിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിന് കാരണം. എന്റെ കൂടെ താമസിച്ചിരുന്ന മകനെ കൊണ്ടുപോകണം എന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോകാൻ മകൻ കൂട്ടാക്കിയില്ല. ഇതോടെ എന്തു വിലകൊടുത്തും എന്നെ ജയിലിലാക്കി മകനെ തിരികെ കൊണ്ടുപോകും എന്ന് ഭർത്താവ് പറഞ്ഞിരുന്നു. പൊലീസ് കണ്ടെത്തിയ ഗുളിക ഏതാണെന്ന് അറിയില്ല. മകനെ അലർജിയ്ക്ക് ഡോക്ടറെ കാണിച്ചിരുന്നു. ആ ഗുളികയായിരിയ്ക്കും അത്. പൊലീസ് മൊബൈൽഫോണിൽ നിന്നും കണ്ടെത്തിയെന്ന് പറയുന്നതിനെ കുറിച്ച് ഒന്നും അറിയില്ല. കുട്ടികളെ തിരികെ ലഭിയ്ക്കാനാണ് കേസ് കൊടുത്തത്. എന്റെ കുട്ടികളെ എനിയ്ക്ക് തിരികെ വേണം. എനിയ്ക്ക് വെണ്ടി മാത്രമല്ല, എല്ലാ അമ്മമാർക്ക് വേണ്ടി സത്യം പുറത്തുവരണം. യുവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments