Webdunia - Bharat's app for daily news and videos

Install App

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയുടെ ഫോൺ നമ്പർ കണ്ടെത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 16 മാര്‍ച്ച് 2024 (19:18 IST)
കാസർകോട് : മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയുടെ ഫോൺ നമ്പർ കണ്ടെത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറായ മോഹനൻ ആണ് രാജഗിരി പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിനടുത്തുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാൾ.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആശുപത്രിയിലെ സ്ഥിരം ജീവനക്കാരുടെ ഫോൺ നമ്പർ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാൾ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ എത്തിയത്. അതനുസരിച്ചു അവിടെയുണ്ടായിരുന്ന ഒരാൾ കുറച്ചു നമ്പറുകൾ നൽകുകയും ചെയ്തു. ഈ സമയം ഇയാൾ മദ്യ ലഹരിയിലായിരുന്നു. തിരിച്ചിറങ്ങുന്നതിനിടെ ഇയാൾ ലാബിൽ ചെന്ന് പെൺകുട്ടിയുടെ നമ്പറും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇത് ജീവനക്കാർക്ക് സംശയത്തിനിടയാക്കി. ഉടൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് മോഹനൻ ആശുപത്രി ഉപകരണങ്ങളും മറ്റും നശിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടിച്ചുവച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

India- Pakistan Conflict: പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധമേർപ്പെടുത്തും, വാണിജ്യബന്ധം പൂർണ്ണമായും നിർത്തിയേക്കും

'ഡല്‍ഹിയില്‍ വലിയ പ്ലാനിങ്ങുകള്‍ നടക്കുന്നു'; റഷ്യ സന്ദര്‍ശനം റദ്ദാക്കി മോദി, പാക്കിസ്ഥാനുള്ള തിരിച്ചടിയോ?

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

അടുത്ത ലേഖനം
Show comments