ഗണേഷിനെ മന്ത്രിയാക്കാൻ താൽപര്യമില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള; മന്തിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (18:03 IST)
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ആര്‍ ബാലകൃഷ്ണപിള്ള. അടിസ്ഥാനരഹിതമായ വാർത്തയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 
 
ശനിയാഴ്ച കൊച്ചിയിൽ ചേരുന്ന എൻസിപിയുടെ നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കേരള കോണ്‍ഗ്രസ്-ബി നേതൃത്വവും ലയന വിഷയം ചർച്ച ചെയ്യുന്നതിനായുള്ള യോഗം ചേരുന്നുണ്ട്. ജനുവരി എട്ടിന് കണ്ണൂരിൽ വെച്ചായിരിക്കും യോഗം ചേരുകയെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
അതേസമയം, മന്തിസ്ഥാനം നല്‍കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തിയ ശേഷം എന്‍‌സിപിയില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഗണേഷ്കുമാര്‍ വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. ദേശീയ പാർട്ടിയായിരുന്നിട്ടുകൂടി ഒരിടത്തുപോലും മന്ത്രി ഇല്ലെന്ന ക്ഷീണം മാറ്റുന്നതിനായാണ് എൻ‌സിപി ഇപ്പോള്‍ ശ്രമിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഓഫീസിലെ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ; ഭരണം പിടിക്കാൻ സഖ്യം, വിചിത്രം !

തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

അടുത്ത ലേഖനം
Show comments