Webdunia - Bharat's app for daily news and videos

Install App

കോടതിക്കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല: ശബരിമല വിഷയത്തില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാൽ പാഷ

Webdunia
ശനി, 9 ഫെബ്രുവരി 2019 (19:44 IST)
ശബരിമലയിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാൽ പാഷ.

സുപ്രീംകോടതിയുടെ വിധിയില്‍ തന്ത്രിയോ മുക്രിയോ മുസ്‌ലിയാരോ പുരോഹിതനോ അല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സുപ്രീംകോടതിയുടേത് അന്തിമമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. കോടതിക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും കെമാൽ പാഷ വ്യക്തമാക്കി.

കോടതിയുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പറയുന്നത് എന്ത് കാഴ്ചപ്പാടാണ്. മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീംകോടതിക്ക് എന്തവകാശമെന്നാണ് ചിലരുടെ ചോദ്യം. ഭരണഘടനാപരമായി സുപ്രീംകോടതിക്ക് മാത്രമാണ് ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ അവകാശമുള്ളതെന്നും കെമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments