കേരളത്തിനുള്ള അരി സൌജന്യമാണെങ്കിൽ പിന്നെ ഉത്തരവിറക്കാൻ മോദി സർക്കാർ മടിക്കുന്നതെന്തിന്?

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (13:47 IST)
കേരളത്തെ പിടിച്ചുകുലുകിയ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം  കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് ആരോപണം ഉയരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേകമായി 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചിരിക്കുന്നത്. 
 
അരിക്ക് 223 കോടി രൂപ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന വിവാദമായി മാറിയതോടെ അരി സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞിരുന്നു. 
 
എന്നാൽ, അരി സൌജന്യമാണെന്നത് വാക്കുകൾ കൊണ്ട് മാത്രമായി മാറിയിരിക്കുകയാണ്. അതിനു വേണ്ട ഉത്തരവ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭക്ഷ്യമന്ത്രിയും നടപടിയൊന്നും സ്വീകരിക്കുന്നില്ല. സൗജന്യമായി നല്‍കുമെന്ന് ഉത്തരവിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.  
 
60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

അടുത്ത ലേഖനം
Show comments