ജയിൽശിക്ഷ അനുഭവിയ്ക്കുന്നവരുടെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (09:01 IST)
തിരുവനന്തപുരം: മാതാപിതാക്കൾ ജെയിലിലായ പെൺമകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ. രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ കാലമായി തടവില്‍ക്കഴിയുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 30,000 രൂപയാണ് സാമൂഹികനീതി വകുപ്പ് ധനസഹായമായി നൽകുക. അച്ഛനോ അമ്മയോ തടവിലായാല്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി കാരണം പെണ്‍മക്കളുടെ വിവാഹം മുടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 
ബിപിഎൽ കുടുംബത്തിൽപ്പെട്ടവർക്കാണ് ഈ ധനസാഹായം ലഭിയ്ക്കുക. ഒരാളുടെ രണ്ട് പെണ്‍മക്കള്‍ക്കുവരെ ഈ ആനുകൂല്യം ലഭിക്കും. വിവാഹത്തിന് ആറുമാസത്തിനുശേഷം ഒരുവര്‍ഷത്തിനകം സഹായത്തിന് അപേക്ഷിക്കാം. ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പരിശോധിച്ച്‌ സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ അപേക്ഷകളില്‍ തീരുമാനമെടുക്കും. 20 പേര്‍ക്ക് സഹായധനം നല്‍കാന്‍ ഇതിനോടകം സാമൂഹികനീതി വകുപ്പ് അനുമതി നല്‍കി. ഒരിക്കല്‍ സഹായം ലഭിച്ചവര്‍ വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം നടത്തിയാല്‍ സഹായധനത്തിന് അര്‍ഹതയുണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഇന്ത്യയ്ക്ക് മുന്നിൽ സമ്മർദ്ദവുമായി ഇസ്രായേൽ

എന്നും അതിജീവിതയ്ക്കൊപ്പം, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ കെ ശൈലജ

അടുത്ത ലേഖനം
Show comments