ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

ലോ അക്കാദമിയിൽ ഇന്റേണൽ മാർക്കിലും ഹാജറിലും ക്രമക്കേടെന്ന് ഉപസമിതി

Webdunia
വ്യാഴം, 26 ജനുവരി 2017 (14:48 IST)
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിൻഡിക്കേറ്റ് ഉപസമിതി നടത്തിവന്ന തെളിവെടുപ്പ് പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് നാളെയാണ് സർവകലാശാലയ്ക്കു സമർപ്പിക്കുക. 
 
ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി പറഞ്ഞുളള അധിക്ഷേപത്തിലും വാസ്തവമുണ്ട്. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്നും ഉപസമിതിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 
 
അതേസമയം, ലോ അക്കാദമി നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിനെ കബളിപ്പിച്ചാണ് കൈവശം വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ലോ അക്കാദമിക്ക്​ അംഗീകാരം നൽകിയതിന്റെ രേഖകളും അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ചുള്ള​ കൃത്യമായ വിവരവും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് കേരളാ സർവകലാശാല അറിയിച്ചു

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments