Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അഭിറാം മനോഹർ
തിങ്കള്‍, 20 മെയ് 2024 (18:19 IST)
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ജൂണ്‍ നാലിന് ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് അനുമതി നല്‍കുമെന്നതുള്‍പ്പടെ മദ്യനയത്തില്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി റസ്റ്റോറന്റുകളില്‍ വൈനും ബിയറും ലഭ്യമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
 
ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാകും പുതിയ മദ്യനയത്തിന്റെ പ്രഖ്യാപനമെന്നാണ് അറിയുന്നത്. ഒക്ടോബര്‍- ഫെബ്രുവരി കാലയളവിനെ ടൂറിസം സീസണാക്കി കണക്കാക്കി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റോറന്റുകളില്‍ ബിയറും വൈനും വിളമ്പാന്‍ അനുവദിച്ചേക്കും. ഇതിനായി പ്രത്യേക ലൈസന്‍സ് സംവിധാനം കൊണ്ടുവരും. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷന് മുകളിലുള്ള റസ്റ്റോറന്റുകള്‍ക്കായിരിക്കും ലൈസന്‍സ് അനുവദിക്കുക.
 
 സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുമെന്ന് 2022-23 ലെ മദ്യനയത്തില്‍ പറഞ്ഞിരുന്നെങ്കിലും ഇത് ഇതുവരെയും നടപ്പായിട്ടില്ല. കേരള ടോഡി എന്ന ബ്രാന്‍ഡില്‍ കള്ള് വിപണിയിലെത്തിക്കുമെന്ന തീരുമാനവും ഇതുവരെയും നടപ്പിലായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments