തെളിവെടുപ്പ് തുടരുന്നു; കെവിൻ ഉടുത്തിരുന്ന ലുങ്കി കണ്ടെടുത്തു - നിര്‍ണായക തെളിവെന്ന് പൊലീസ്

തെളിവെടുപ്പ് തുടരുന്നു; കെവിൻ ഉടുത്തിരുന്ന ലുങ്കി കണ്ടെടുത്തു - നിര്‍ണായക തെളിവെന്ന് പൊലീസ്

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (19:46 IST)
കൊല്ലപ്പെട്ട കെവിൻ ജോസഫ് സംഭവ സമയം ഉടുത്തിരുന്ന ലുങ്കി പൊലീസ് കണ്ടെടുത്തു. കല്ലടയാറ്റിന്റെ തീരത്തുനിന്നാണ് കേസിലെ നിര്‍ണായകമാ‍യ തെളിവ് കണ്ടെത്തിയത്.

കേസിലെ പ്രതി ഷെഫിനുമായി കഴിഞ്ഞദിവസം പുനലൂരിൽ നടത്തിയ തെളിവെടുപ്പിലാണു സംഭവ സമയം കെവിന്‍ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ലുങ്കി കണ്ടെടുത്തത്. ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു ആക്രമിക്കപ്പെടുമ്പോള്‍ കെവിന്റെ വസ്‌ത്രം.

പുനലൂർ നെല്ലിപ്പള്ളിക്കു സമീപം വച്ചു പ്രതികൾ ലുങ്കി കാറിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനടുത്തും പ്രതിയെ തെളിവെടുപ്പിനു എത്തിച്ചു.

അതേസമയം, കെവിന്‍ വധക്കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കു സാധ്യത. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കേസില്‍ വീഴ്‌ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടിയുണ്ടാകുക. ഗാന്ധിനഗർ എസ്ഐ എംഎസ് ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെയാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments