Webdunia - Bharat's app for daily news and videos

Install App

വിയോജിപ്പിന്റെ വ്യത്യസ്തകളുമായി ബിനാലെയില്‍ ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം തുടങ്ങി

കൊച്ചി മുസിരിസ് ബിനാലെ

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (14:13 IST)
മുതലാളിത്തവ്യവസ്ഥിതിക്കും നവസാമ്രാജ്യത്വത്തിനും കച്ചവടവത്കരണത്തിനും ആണവായവുധങ്ങള്‍ക്കും എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന  വിമതചിത്രകാരനായ  ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചി മുസിരിസ് ബിനാലെയുടെ പാര്‍ശ്വ പരിപാടിയായി ആരംഭിച്ചു.
 
മാര്‍ച്ച് 29 വരെ നീളുന്ന പ്രദര്‍ശനം പ്രശസ്ത ചലച്ചിത്രകാരനായ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു. ആനന്ദിനെപ്പോലെ  അറിയപ്പെടാതിരുന്ന  ചിത്രകാരന്മാരുടെ സൃഷ്ടികളാണ് സാധാരണക്കാരുടെ കാഴ്ചപ്പാടിലൂടെ അവരുടെ കാലഘട്ടത്തിന്റെ ചരിത്രരേഖകളായി മാറുന്നതെന്ന് ഷാജി പറഞ്ഞു. ഈ സൃഷ്‌ടികളിലെ മാനവികമായ പ്രമേയങ്ങള്‍ സാമൂഹ്യമാറ്റത്തോടുള്ള കലാകാരന്മാരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ മഹത്വത്തെ തിരിച്ചറിയുന്നുവെന്നാണ് ബിനാലെയുടെ പ്രധാന ഘടകങ്ങളിലൊന്ന് എന്ന് ഷാജി പറഞ്ഞു. 
 
വിയോജിപ്പ് എന്ന ആശയത്തേയും പൊതുഭാഷണത്തിലും സര്‍ഗാത്മകതയിലും പുരോഗതിയിലും അതിന്റെ പ്രാധാന്യത്തേയും കുറിച്ചു സംവദിക്കുന്ന 'ഡിസെന്റ് ആന്‍ഡ് ഡിസ്‌കോഴ്‌സ് : ദി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ്' എന്ന പ്രദര്‍ശനത്തില്‍ വിവിധ മാധ്യമങ്ങളിലായുള്ള അര്‍ഥപൂര്‍ണമായ സൃഷ്ടികളുണ്ട്. 10 സ്‌ക്രാച്ച്‌ബോര്‍ഡ് ചിത്രങ്ങള്‍, 10 സ്‌ക്രാച്ച്‌ബോര്‍ഡ് സ്‌കെച്ച് ചിത്രങ്ങള്‍‍, 13 ചിത്രങ്ങളുടെ മൂന്ന് സെറ്റുകള്‍, പേപ്പറില്‍ ജലച്ചായത്തിലും മഷിയിലും വരച്ച ചിത്രം, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച ചിത്രം എന്നിവയാണ് പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രദര്‍ശനസമയം രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ്. 
 
ബിഎം ആനന്ദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനത്തില്‍ ഫൗണ്ടേഷന്‍ സഹസ്ഥാപക നീരജ് ഗുലാത്തി, ആനന്ദിന്റെ പൗത്രി കീര്‍ത്തി ആനന്ദ് എന്നിവര്‍ പ്രദര്‍ശന സൃഷ്ടികളുടെ വിവരണപ്പട്ടിക  ഷാജിക്ക് സമ്മാനിച്ചു. അഞ്ചുപതിറ്റാണ്ടോളം ഏറെയൊന്നും അറിയപ്പെടാതെയിരുന്ന മാസ്റ്റര്‍ ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ യുവഗവേഷകയും എഴുത്തുകാരിയുമായ ശ്രുതി ഐസക്കാണ്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments