Webdunia - Bharat's app for daily news and videos

Install App

സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം, ഷാര്‍ജയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു, കൊല്ലം സ്വദേശിയായ അതുല്യ മരിച്ച നിലയില്‍

അഭിറാം മനോഹർ
ഞായര്‍, 20 ജൂലൈ 2025 (08:45 IST)
ഷാര്‍ജയില്‍ മലയാളി യുവതിയായ വിപഞ്ചികയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടുമാറും മുന്‍പെ മറ്റൊരു മലയാളി യുവതിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ അതുല്യ(30)യെയാണ് ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്ന അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
 
 ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബം ആലോചിക്കുന്നത്. ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബം തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കി. അതുല്യയ്ക്ക് സതീഷില്‍ നിന്നും വലിയ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവെന്നും മരിക്കും മുന്‍പ് അതുല്യ കുടുംബത്തിന് ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും അയച്ചുനല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഷാര്‍ജ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാര്‍ജയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

പീഡനം ഫോണിൽ പകർത്തി ആസ്വദിക്കും, ജയേഷിന് ആവേശം, യുവാവ് കരയുന്നത് കാണുമ്പോൾ രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

Rahul Mankoottathil: 'രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും'; കെപിസിസി പ്രസിഡന്റിന് ഭീഷണി

Vijay TVK: തിക്കും തിരക്കും നിയന്ത്രണാതീതം; വിജയ്‌യെ കാണാൻ ഒഴുകിയെത്തിയത് ജനസാഗരം, നിയന്ത്രിക്കാനാകാതെ പോലീസ്

അടുത്ത ലേഖനം
Show comments