Webdunia - Bharat's app for daily news and videos

Install App

കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം

രേണുക വേണു
ചൊവ്വ, 23 ജൂലൈ 2024 (08:37 IST)
ബസിലിരുന്ന യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീപ്പ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൂലമറ്റം സ്വദേശി ജോബിന്‍ തോമസിനാണ് പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടക്ടറെ ആക്രമിച്ച ജീപ്പ് ഡ്രൈവര്‍ ഒളിവിലാണ്. 
 
ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറില്‍ നിന്നു തേനിക്കു പോകുന്നതിനായി ബസില്‍ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പില്‍ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് മദ്യലഹരിയിലായിരുന്ന ടാക്‌സി ജീപ്പ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ബസ് കണ്ടക്ടര്‍ ഇത് സമ്മതിക്കാതെ വന്നതോടെ തര്‍ക്കം തുടങ്ങി. ജീപ്പ് ഡ്രൈവര്‍ ബസിനകത്ത് കയറി കണ്ടക്ടര്‍ ജോബിനെ ആക്രമിച്ചു. ഇതിനിടെ ജോബിന്റെ ഇടതുകൈ ഒടിഞ്ഞു. 
 
ആക്രമണത്തിനു ശേഷം ഇയാള്‍ ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നു. നാട്ടുകാരാണ് ജോബിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ബസിന്റെ സര്‍വീസ് മുടങ്ങി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments