Webdunia - Bharat's app for daily news and videos

Install App

കണ്ടക്ടര്‍ ഇല്ലാതെ രണ്ടരക്കിലോമീറ്റര്‍ ബസ്സ് ഓടി; മറ്റൊരു ബസ്സില്‍ കയറി പിന്നാലെ കണ്ടക്ടറും

ചിപ്പി പീലിപ്പോസ്
വെള്ളി, 3 ജനുവരി 2020 (10:09 IST)
കണ്ടക്ടറില്ലാതെ കെ എസ് ആർ ടി സി ബസ് ഓടിയത് രണ്ടരക്കിലോമീറ്റർ. ചങ്ങനാശേരി റൂട്ടിലോടുന്ന പൊന്‍കുന്നം ഡിപ്പോയിലെ ആര്‍പികെ 551ആം നമ്പർ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചു പോയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.  
 
പൊന്‍കുന്നം സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും സമയം രേഖപ്പെടുത്താറുണ്ട്. ഇതിനായി വനിതാ കണ്ടക്ടർ പുറത്തിറങ്ങി. എന്നാൽ, സമയം രേഖപ്പെടുത്തി തിരിച്ച് കയറുന്നതിനു മുന്നേ ഡ്രൈവർ ബസെടുത്തു. യാത്രക്കാരിലൊരാള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബെല്‍ മുഴങ്ങി. ഇതോടെ കണ്ടക്ടര്‍ കയറിയെന്ന ധാരണയില്‍ ഡ്രൈവര്‍ ബസ് ഓടിച്ചു പോകുകയായിരുന്നു. 
 
രണ്ടര കിലോമീറ്റര്‍ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടര്‍ ബസിലില്ലെന്ന് അറിയുന്നത്. ഇതോടെ ഡ്രൈവർ ബസുമായി കണ്ടക്ടറെ കാത്തുകിടന്നു. കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറിയെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments