Webdunia - Bharat's app for daily news and videos

Install App

പാക് നിർമ്മിത വെടിയുണ്ടകൾ, ചില സൂചനകൾ ലഭിച്ചതായി ഡിജിപി, മിലിറ്ററി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

Webdunia
ഞായര്‍, 23 ഫെബ്രുവരി 2020 (14:33 IST)
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമ്മിതമെന്ന് സംശയിക്കുന്ന വെടുയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ ചില സൂചനകൾ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. സംഭവത്തിൽ മിലിറ്ററി ഇന്റലിജെൻസ് കുളത്തൂപ്പുഴയിലെത്തി അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജസിയും പ്രദേശത്തെത്തി പരിശോധന നടത്തി  
 
പ്രാഥമിക പരിശോധനകൾക്ക് ശേഷം മാത്രമേ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ എൻഐഎ തീരൂമാനമെടുക്കു. തിരുവനന്തപുരം റേഞ്ച് സിഐജി സഞ്ജെയ് കുമാർ ഗരുഡിൻ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് കേസ് കൈമാര്യം ചെയ്യുന്നത്. കണ്ടെത്തിയ 14 വെടുയുണ്ടകളിലും പിഒഎഫ് അഥവ പാകിസ്ഥാൻ ഓർഡിനസ് ഫാക്ടറി എന്ന് രേഖപെടുത്തിയിട്ടുണ്ട്.
 
പാക് നിർമ്മിത വെടിയുണ്ടകൾ തന്നെയാണ് ഇവ എന്നാണ് പ്രാഥമിക നിഗമനം. 30 വർഷത്തിലധികം പഴക്കമുള്ളതാണ് വെടിയുണ്ടകൾ എന്നും കണ്ടെത്തിയിട്ടുണ്ട്. ദീർഘദൂര പ്രഹര ശേഷിയുള്ള തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വെടുയുണ്ടകളാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments