കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണം; കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ നിർദേശം
സംഭവം ഗൗരമായി കാണുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Publish Date: Tue, 06 Feb 2018 (08:41 IST)
Updated Date: Tue, 06 Feb 2018 (08:44 IST)
കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആർ എസ് എസ് ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനായി കൊല്ലം റൂറല്‍ എസ് പി ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊല്ലത്തെ കടയ്ക്കല്‍ കോട്ടുകാലില്‍ വച്ച് ഒരു സംഘം ആളുകൾ കുരീപ്പുഴയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ചടങ്ങിൽ വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെതിരയും സംഘപരിവാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിൽ പ്രകോപിതരായിട്ടായിരുന്നു ആക്രമം.
എന്‍എസ്എസ്സിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്.