എറണാകുളം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ വി തോമസ്

ഗ്രൂപ്പിനേക്കാള്‍ വലുതാണ് പാര്‍ട്ടിയാണെന്നും എറണാകുളത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാര്‍ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (10:48 IST)
ഗ്രൂപ്പിനേക്കാള്‍ വലുതാണ് പാര്‍ട്ടിയാണെന്നും എറണാകുളത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാര്‍ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എറണാകുളത്ത് കോണ്‍ഗ്രസില്‍ നിന്നും ആരു മല്‍സരിച്ചാലും വിജയിക്കും. 
 
ഉപതെരഞ്ഞെടുപ്പിൽ തന്നോട് മല്‍സരിക്കണമെന്ന് സുഹൃത്തുക്കള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്.പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കും. അതില്‍ ചെറുതോ വലുതോ എന്നതല്ല കാര്യം.പാര്‍ടി എന്തു തീരുമാനിച്ചാലും എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അത് താന്‍ ഏറ്റെടുക്കും.തന്റെ കഴിവനുസരിച് താന്‍ അത് നടപ്പാക്കുമെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതില്‍ തനിക്ക് ദുഖമില്ല. അത് മാധ്യമങ്ങളില്‍ നിന്നും അറിയേണ്ടിവന്നതാണ് തനിക്ക് ബുദ്ധിമുട്ടായത്.തന്നോട് നേരിട്ട് പറയാമായിരുന്നു.താന്‍ വിമതനായ ആളല്ല.പാര്‍ടി എന്തു പറഞ്ഞാലും നൂറു ശതമാനം കേള്‍ക്കുന്ന വ്യക്തിയാണ് താനെന്നും പ്രഫ കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതിനോടാണ് തനിക്ക് യോജിപ്പെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.ഇത്രയധികം നേതാക്കള്‍ ഉള്ള പാര്‍ടിയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് പ്രായോഗികമായ നിര്‍ദേശമാണ്. പക്ഷേ അത് എപ്പോഴും നടപ്പിലാക്കണമെന്നില്ലെന്നും പ്രഫ കെ വി തോമസ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

അടുത്ത ലേഖനം
Show comments