Webdunia - Bharat's app for daily news and videos

Install App

ലക്ഷ്മിക്ക് ഞങ്ങളുമായി സഹകരണമുണ്ടായിരുന്നില്ല, ലക്ഷ്മിയുടെ അമ്മ എന്നോട് ദേഷ്യപ്പെട്ടു; ദുബായിലെ ഇടപാടിനെപ്പറ്റി അറിയില്ല, ബാലുവിന്‍റെ മരണശേഷം ഫോണ്‍ ഉപയോഗിച്ചത് തമ്പി: ബാലഭാസ്കറിന്‍റെ പിതാവ്

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (18:32 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് രംഗത്ത്. വിവാഹത്തിന് ശേഷം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്ക് തങ്ങളുമായി സഹകരണമൊന്നുമില്ലായിരുന്നെന്നും തങ്ങളുടെ വീട്ടില്‍ വരാറില്ലെന്നും പിതാവ് കെ സി ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ബാലഭാസ്കറുമായി നല്ല ബന്ധം തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 
 
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായി പണത്തിന്‍റെ ഏര്‍പ്പാട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയ വിവരവും പറഞ്ഞിട്ടുണ്ട്. ബാലുവും ഭാര്യ ലക്ഷ്മിയും മാസങ്ങളോളം അവിടെ നില്‍ക്കാറുണ്ട്. കൊച്ചിന്‍റെ ജന്‍‌മദിനമൊക്കെ അവിടെയാണ് ആഘോഷിച്ചത്. കൂടുതലും ലക്ഷ്മിയുമായിട്ടായിരുന്നു അവര്‍ക്ക് അടുപ്പം - ബാലഭാസ്കറിന്‍റെ പിതാവ് പറയുന്നു.
 
ദുബായില്‍ ഇവര്‍ക്കുള്ള ഏര്‍പ്പാട് എന്താണെന്ന് അറിയില്ല. ബാലുവിനോട് അതേപ്പറ്റി ചോദിച്ചിട്ടില്ല. എന്‍റെ മോനുമായി എനിക്ക് ബന്ധമില്ലെന്ന് ഇപ്പോള്‍ അവര്‍ വെറുതെ പറയുന്നതാണ്. മൂന്ന് വയസുമുതല്‍ അവനൊരു പെര്‍ഫെക്ട് പ്രൊഫഷണല്‍ ആകുന്നതുവരെ ഞാനും അവന്‍റെ അമ്മയുമാണ് ആണ് എല്ലാത്തിനും കൊണ്ടുനടന്നത്. ഏഴാം വയസില്‍ അരങ്ങേറ്റം നടത്തി. ആദ്യകാലത്തെ എല്ലാ പരിപാടികള്‍ക്കും ഞാനാണ് കൊണ്ടുപോയിരുന്നത്. എനിക്ക് സ്ട്രോക്ക് വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അവനാണ്.
 
ബാലുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു ദിവസം ലക്ഷ്മിയുടെ വീട്ടില്‍ പോയപ്പോള്‍ അവരുടെ അമ്മ എന്നോട് ദേഷ്യപ്പെട്ടു. ലക്ഷ്മിയെപ്പറ്റി ഞാന്‍ എന്തോ അപവാദങ്ങള്‍ പറഞ്ഞെന്നും അക്കാര്യം തമ്പിയും വിഷ്ണുവുമാണ് അവരോട് പറഞ്ഞതെന്നും പറഞ്ഞു. മരണശേഷം ബാലുവിന്‍റെ ഫോണ്‍ തമ്പിയുടെ കൈയ്യില്‍ ആയിരുന്നു. ഫോണും ലോക്കറിന്‍റെ കീയും കാര്‍ഡുകളുമൊക്കെ എന്‍റെ കൈയില്‍ തരാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, തമ്പി പറഞ്ഞത് അതൊക്കെ ലക്ഷ്മിയുടെ കൈയിലാണെന്നാണ്. പക്ഷേ ഫോണൊക്കെ തമ്പിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ബോധ്യമായിട്ടുണ്ട് - കെ സി ഉണ്ണി വെളിപ്പെടുത്തി. 
 
ബാലുവിന്‍റെ കൈയ്യില്‍ നിന്ന് ഞങ്ങള്‍ പണമൊന്നും വാങ്ങിയിട്ടില്ല. എന്നാല്‍ അവന് അങ്ങോട്ട് പണം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഗ്രാമി അവാര്‍ഡിന് വേണ്ടി ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്, അത് അച്ഛന്‍റെ ചെലവിലായിക്കോട്ടേ എന്ന് പറഞ്ഞിരുന്നു. അതിനൊന്നും പക്ഷേ കാലം അനുവദിച്ചില്ല. ആശുപത്രിയില്‍ വച്ച് ലക്ഷ്മിയുടെ വിരലടയാളം വച്ച് ബാങ്ക് ഇടപാടുകള്‍ക്ക് ശ്രമിച്ചതായും ബാലഭാസ്കറിന്‍റെ അച്ഛന്‍ വെളിപ്പെടുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments