പിടിവിട്ടാല്‍ ലോക്ക്ഡൗണ്‍ തന്നെ; സര്‍ക്കാര്‍ നിലപാട് ഇങ്ങനെ

Webdunia
ശനി, 22 ജനുവരി 2022 (09:54 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ എന്നാവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക്ക്ഡൗണ്‍ വേണ്ട എന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍, കോവിഡ് പ്രതിരോധത്തെ തകിടംമറിക്കുന്ന രീതിയില്‍ കേരളത്തിലെ കോവിഡ് കേസുകള്‍ പെരുകിയാല്‍ മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ആശുപത്രിയില്‍ അഡമിറ്റ് ചെയ്യേണ്ടിവരുന്ന രോഗികളുടെ എണ്ണം നിയന്ത്രണാതീതമായാല്‍ മാത്രമേ സമ്പൂര്‍ണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കൂ. 
 
സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൊവിഡ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഒരു സ്ഥാപനത്തില്‍ പത്ത് പേര്‍ പോസിറ്റീവായാല്‍ അത് ലാര്‍ജ് ക്ലസ്റ്ററാകും. അത്തരത്തില്‍ അഞ്ച് ക്ലസ്റ്ററുകളുണ്ടായാല്‍ ജില്ലാ കലക്ടര്‍മാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകള്‍ ഉള്‍പ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെ ബാലൻ്റെ പരാമർശം സംഘപരിവാർ അജണ്ടയുടെ പ്രചരണത്തിൻ്റെ ഭാ​ഗം, പരാമർശം വർ​ഗീയ കലാപം സൃഷ്ടിക്കാൻ: വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

അടുത്ത ലേഖനം
Show comments