ലോക്‍ഡൌണ്‍ ദുരിതത്തിനിടെ ചില ‘തറവേല’കള്‍, കേടായ 5000 കിലോ മത്സ്യം കടത്താന്‍ ശ്രമിച്ചു; പൊലീസ് പിടികൂടി

അനിരാജ് എ കെ
ചൊവ്വ, 7 ഏപ്രില്‍ 2020 (12:31 IST)
മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന കേടായ 5000 കിലോ മത്സ്യം പൊലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള  തേങ്ങാപ്പട്ടണത്ത് നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു ഈ മത്സ്യമെന്ന് ലോറിയിലുണ്ടായിരുന്നവർ വെളിപ്പെടുത്തി.
 
വെളുപ്പിന് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കേടായ മത്സ്യം പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ മത്സ്യം പിന്നീട് ഭക്ഷ്യവകുപ്പ് ജീവനക്കാരെ ഏൽപ്പിച്ച് നശിപ്പിച്ചു. മത്സ്യം അയച്ച തേങ്ങാപ്പട്ടണം സ്വദേശിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
ഇതിനൊപ്പം അഞ്ച് ലക്ഷം രൂപ വരുന്ന ചീഞ്ഞ മത്സ്യം പിടിച്ച മറ്റൊരു സംഭവവുമുണ്ടായി. ചാന്നാങ്കര അണക്കപ്പിള്ള സ്വദേശി അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ബിസ്‌മി ഐസ് ഫാക്‍ടറിയിൽ നിന്നാണ് ഇത് പിടിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments