കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്; എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശനപരിശോധന

ജോര്‍ജി സാം
ചൊവ്വ, 21 ഏപ്രില്‍ 2020 (14:38 IST)
ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം. ഇന്നലെ ജില്ലയില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശനപരിശോധനയുണ്ടാകും. അനാവശ്യമായി വാഹനങ്ങള്‍ കൊണ്ട് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും.
 
ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ് പിമാര്‍ക്കായിട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. പെരളശേരി സ്വദേശിനിക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധയുണ്ടായി.
 
നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5133 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 401 സാംപിളുകളുടെ ഫലം ലഭിക്കാനുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ജീവിതം തകർത്തു, അസാന്നിധ്യം മുതലെടുത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​പരാതിയുമായി പരാതിക്കാരിയുടെ ഭർത്താവ്

Grok A I : ഗ്രോക് എഐ ദുരുപയോഗം ചെയ്യുന്നു, അശ്ലീല ഉള്ളടക്കങ്ങളിൽ 72 മണിക്കൂറിനുള്ളിൽ നടപടി വേണം, എക്സിനെതിരെ നോട്ടീസയച്ച് കേന്ദ്രം

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ബലാത്സം​ഗ ശ്രമത്തിനിടെ അക്രമിയെ കൊന്നു; യുപിയിൽ 18കാരി അറസ്റ്റിൽ

മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും, നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ് ലക്ഷ്യം: കെസി വേണുഗോപാല്‍

അടുത്ത ലേഖനം
Show comments