Webdunia - Bharat's app for daily news and videos

Install App

പ്രകൃതിവിരുദ്ധ പീഡനം : മദ്രസാ അധ്യാപകന് 67 വർഷത്തെ കഠിന തടവ്

Webdunia
വെള്ളി, 1 ജൂലൈ 2022 (11:26 IST)
എറണാകുളം: പതിനൊന്നു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകനെ കോടതി 67 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് പെരുമ്പാവൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി.സതീഷ് ശിക്ഷിച്ചത്.
 
2020 ജനുവരിയിൽ മദ്രസയിലെ മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ തന്റെ മൊബൈൽ ഫോൺ വീട്ടിലേക്ക് നൽകി അശ്ളീല ദൃശ്യങ്ങൾ കാണിക്കാനും ശ്രമിച്ചിരുന്നു. പീഡനത്തിന് വിധേയനായ കുട്ടി അധ്യാപകർ വഴി ചൈൽഡ് ലൈനിനെ വിവരം അറിയിച്ചതോടെയാണ് സംഭവം വെളിയിലായത്.  
 
പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വർഷം ശിക്ഷ ഇയാൾ ഒരുമിച്ചു അനുഭവിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാര പദവിയിൽ ഇരുന്നുള്ള പീഡനം, പന്ത്രണ്ട് വയസിൽ താഴെയുള്ള പീഡനം എന്നീ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 67 വർഷത്തെ ശിക്ഷ നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments