Webdunia - Bharat's app for daily news and videos

Install App

വിദേശയാത്രകളില്ല, രോഗംസ്ഥിരീകരിച്ചവരുമായി സമ്പർക്കമില്ല, മരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

Webdunia
ശനി, 11 ഏപ്രില്‍ 2020 (11:04 IST)
കണ്ണൂര്‍: കോവിഡ് ബാധയെ തുടർന്ന് ഇന്ന് രാവിലെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹറൂഫിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെനിന്നാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മഹ്റുഫ് വിദേശയാത്ര നടത്തുകയോ വിദേശികളുമായോ രോഗം സ്ഥിരീകരിച്ചവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 15 മുതല്‍ 21 വരെ മതചടങ്ങുകളിൽ പങ്കെടുത്തു
 
എംഎം ഹൈസ്‌കൂള്‍ ജുമ മസ്ജിദിലാണ് മതചടങ്ങുകള്‍ നടന്നത്. 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. മഹി പാലം വരെ ബൈക്കിലും പിന്നീട് ടെമ്പോ ട്രാവലറിലുമാണ് വിവാഹ നിശ്ചയത്തിനു പോയത്. 18ന് തന്നെ എരൂര്‍ പള്ളിയിൽ പ്രാർത്ഥനയിലും പങ്കെടുത്തു. മാർച്ച് 26നാണ് രോഗ ലക്ഷണങ്ങൾ പ്രകടമായത്. ഇതോടെ തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് രോഗം ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി

അടുത്ത ലേഖനം
Show comments