Webdunia - Bharat's app for daily news and videos

Install App

'അറിയുന്ന ആരോ വീട്ടിലെത്തിയിട്ടുണ്ട്, ഓംലെറ്റും ചായയും ഉണ്ടാക്കിയിരിക്കുന്നു'; മലപ്പുറത്ത് വയോധികയെ കൊന്നത് പേരക്കുട്ടിയുടെ ഭര്‍ത്താവ്, സിനിമാ സ്റ്റൈലില്‍ പ്രതിയെ കണ്ടെത്തി പൊലീസ്

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:33 IST)
മലപ്പുറം രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (72) യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 
 
ജൂലൈ 16 ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയിഷ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. 
 
പ്രതിയെ കണ്ടെത്താന്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കെയാണ് അന്വേഷണം കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളിലേക്കും നീണ്ടത്. ആയിഷയുടെ വീട്ടില്‍ അറിയാവുന്ന ആരോ ആണ് എത്തിയിരിക്കുന്നതെന്ന് പൊലീസ് സംശയിച്ചു. ബന്ധുവോ പരിചയമുള്ള ആരോ ആണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തി. ആയിഷ വീട്ടിലെത്തിയ ആള്‍ക്ക് വേണ്ടി ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നു. ഇതില്‍ നിന്നാണ് പരിചയമുള്ള ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായത്. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആയിഷയുടെ പേരക്കുട്ടിയുടെ ഭര്‍ത്താവ് നിഷാദ് അലി പിടിയിലായത്. എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് മമ്പാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്തു വര്‍ഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ്. 
 
നിഷാദ് അലിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് നിഷാദ് മോഷണത്തിലേക്ക് തിരിഞ്ഞത്. പ്രതി ആയിഷയുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാന്‍ നേരത്തെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഇടയ്ക്കിടെ വീട്ടിലെത്തി ആയിഷയുമായി അടുത്ത പരിചയത്തിലാകുന്നത്. കൊലപാതകം നടത്തിയ ശേഷം യാതൊരു സംശയത്തിനും ഇട നല്‍കാതെ നിഷാദ് സ്വന്തം വീട്ടിലെത്തുകയായിരുന്നു. ആയിഷയുടെ കബറടക്കത്തിലും മറ്റ് കര്‍മ്മങ്ങളിലും പ്രതി തന്നെയാണ് മുന്നില്‍ നിന്നുകൊണ്ട് എല്ലാം കാര്യങ്ങളും ചെയ്തിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments