Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിച്ച 55 കാരനു 66 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
വെള്ളി, 4 ഓഗസ്റ്റ് 2023 (16:25 IST)
മലപ്പുറം: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ 55 കാരനെ കോടതി 66 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. കൂട്ടിലങ്ങാടി പാറടി ബാവ എന്ന അബ്ദുൽ ഷക്കീമിനെ മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം.അഷ്റഫാണ് ശിക്ഷിച്ചത്.

കുട്ടിയെ 2019 ൽ രണ്ടു തവണ പെൺകുട്ടിയുടെ വീട്ടിൽ വച്ചും 2021 ൽ പ്രതിയുടെ വീട്ടിൽ വച്ചും ലൈംഗിക അതിക്രമത്തിന് വിധേയമാക്കി എന്നാണു കേസ്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിധി പ്രസ്താവനയ്ക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

പോക്സോ നിയമത്തിലെ രണ്ട വകുപ്പ് പ്രകാരം ഇരുപതു വർഷം വീതം കഠിനതറ്റവും രണ്ടു ലക്ഷം രൂപാ വീതം പിഴയും, ഇതേ നിയമത്തിലെ മറ്റു മൂന്നു വകുപ്പ് പ്രകാരം അഞ്ചു വര്ഷം വീതം കഠിനതടവും അര ലക്ഷം രൂപാ വീതവും പിഴയും മാനഹാനി വരുത്തിയതിനു രണ്ട വകുപ്പ് പ്രകാരം മൂന്നു വര്ഷം വീതം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് പ്രകാരം മൂന്നു വര്ഷം തടവുമായാണ് ആകെ 66 വര്ഷം കഠിനതടവും ആറര ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments