Webdunia - Bharat's app for daily news and videos

Install App

മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി പുലര്‍ച്ചെ ഒരു മണിവരെ അമ്മയോട് ഫോണില്‍ സംസാരിച്ചു, വിനോദയാത്ര പോകാന്‍ അനുവാദം വാങ്ങി; അടിമുടി ദുരൂഹത

Webdunia
ചൊവ്വ, 6 ജൂലൈ 2021 (08:27 IST)
ജര്‍മനിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്പുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയുടെ (22) പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കില്‍ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും. 
 
മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേന്ന് വരെ നികിത അമ്മ ട്രീസയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്‌സാണ് ട്രീസ. ബുധനാഴ്ച രാത്രി ഒരു മണി വരെ (വ്യാഴാഴ്ച പുലര്‍ച്ചെ) നികിത അമ്മയോട് ഫോണില്‍ സംസാരിച്ചു. വളരെ സന്തോഷത്തോടെയാണ് നികിത കാര്യങ്ങള്‍ സംസാരിച്ചത്. പിറ്റേന്ന് രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് നികിത അമ്മയോട് അനുവാദം ചോദിച്ചിരുന്നു. ട്രീസ അനുവാദം നല്‍കുകയും ചെയ്തു. കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകാന്‍ തയ്യാറെടുപ്പ് നടത്തുകയായിരുന്ന നികിതയെ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments