Webdunia - Bharat's app for daily news and videos

Install App

ട്രെയിനിൽ നിന്നും വീണ യുവാവ് സ്ട്രെച്ചറിൽ ചോരവാർന്ന് കിടന്നത് മുക്കാൽ മണിക്കൂർ

ചിപ്പി പീലിപ്പോസ്
ബുധന്‍, 22 ജനുവരി 2020 (10:21 IST)
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വഴുതിവീണ് അബോധാവസ്ഥയിലായ യുവാവ് സ്ട്രെച്ചറിൽ ചോരവാർന്ന് കിടന്നത് മുക്കാൽ മണിക്കൂറോളം. ഇന്നലെ വൈകിട്ട് ശാസ്താം‌കോട്ടയിലാണ് സംഭവം. 108 ആംബുലൻസ് വിളിച്ചെങ്കിലും അവർ നടപടിക്രമം പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ജനരോക്ഷം ശക്തമായതോടെ ഇവർ യുവവൈനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവുകയായിരുന്നു. 
 
ചങ്ങനാശേരിയിലെ ബാർബർ ഷോപ്പിൽ ജീവനക്കാരനായ ഡൽഹി സ്വദേശി ഫിറോസ് (29) ആണ് അപകടപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുതിയ ജോലി തേടി കൊല്ലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ശബരി എക്സ്പ്രസിൽ നിന്നു കൈവിട്ട് വീഴുകയായിരുന്നു യുവാവ്. ഒപ്പമുണ്ടായിരുന്നവർ ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. 
 
തലയ്ക്ക് ആഴമേറിയ മുറിവ് ഉണ്ടായതോടെ ഫിറോസിന്റെ ബോധം മറഞ്ഞിരുന്നു. രക്തം വാർന്നുകൊണ്ടിരിക്കുന്ന യുവാവിനെ സ്ട്രെച്ചറിൽ കിടത്തിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ്കാർ ആദ്യം തയ്യാറായില്ല. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments