Webdunia - Bharat's app for daily news and videos

Install App

നാടകത്തെ വെല്ലുന്ന തിരക്കഥയുമായി കാസർഗോട്ടുകാരി; പിഴച്ചത് ചോരയിൽ, 'തട്ടിക്കൊണ്ടുപോകൽ' നാടകം പുറംലോകമറിഞ്ഞത് ഇങ്ങനെ

നാടകത്തെ വെല്ലുന്ന തിരക്കഥയുമായി കാസർഗോട്ടുകാരി; പിഴച്ചത് ചോരയിൽ, 'തട്ടിക്കൊണ്ടുപോകൽ' നാടകം പുറംലോകമറിഞ്ഞത് ഇങ്ങനെ

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (16:04 IST)
കൃത്യമായ അസൂത്രണത്തോടെ ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പൊലീസ് പിടിയിലായി. മീനു എന്ന 22കാരിയെയും കുഞ്ഞിനെയുമാണ് കാമുകനൊപ്പം കോഴിക്കോട് റെയില്‍‌വേ പൊലീസ് പിടികൂടിയത്. തന്നെയും കുഞ്ഞിനെയും ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നേരത്തേ ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അതിനുശേഷം ഇവര്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ. കാസര്‍കോട് ചിറ്റാരിക്കലിലാണ് സംഭവം.
 
വെള്ളിയാഴ്ച രാവിലെ 10.30നാണ് മീനുവിന്‍റെ ഫോണ്‍ കോൾ ഭര്‍ത്താവ് മനുവിന് ലഭിക്കുന്നത്. തന്നെയും കുഞ്ഞിനെയും ഒരു സംഘം അക്രമികള്‍ വീട്ടിലെത്തി ഉപദ്രവിക്കുന്നു എന്നായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്. ഉടനെ മനു വീട്ടിലെത്തിയെങ്കിലും അവരെ കാണാനായില്ല. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
 
ഇതോടെ മനു പൊലീസില്‍ പരാതി നല്‍കി. എസ് പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിച്ചത്. തട്ടിക്കൊണ്ടുപോകൽ വാർത്തയറിഞ്ഞ് നാട്ടുകാരും എത്തിയിരുന്നു. എന്നാൽ കാമുകനൊപ്പം പോകാൻ വേണ്ടി യുവതി ഒരുക്കിയ അ‌ത്രിപ്‌റ്റാണിതെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും കുറച്ചധികം സമയം വേണ്ടിവന്നു.
 
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴയിലെ ബിനു എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. അവർ തമ്മിൽ ഫോണിൽ കോൺടാക്‌റ്റുണ്ട്. ആ ബന്ധമാണ് ഒളിച്ചോട്ടത്തിലേക്ക് വഴിതെളിച്ചുവിട്ടത്. മൂന്ന് വയസുള്ള കുഞ്ഞിനൊപ്പം ഒളിച്ചോടി എന്ന പേരുദോഷം ഇല്ലാതക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം അരങ്ങേറിയത്. വീട്ടിൽ പിടിവലി നടന്നെന്ന് കാണിക്കാൻ വസ്‌ത്രങ്ങളും ഭക്ഷണവുമെല്ലാം വാരിവലിച്ചിട്ടതും മീനു തന്നെയാണ്. ചെറുപുഴയിലെ ഒരു സ്ഥാപനത്തിൽ ജോളി ചെയ്യവെയാണ് ഇരുവരും അടുപ്പത്തിലായത്.
 
മനുവിനെ ഫോൺ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് കഴുത്തിന് മുറിവേറ്റ് ചോര വാർന്നൊലിക്കുന്ന മീനുവിന്റെ ഫോട്ടോ വന്നതും മറ്റും എല്ലാവരേയും ആശങ്കയിലാഴ്‌ത്തിയിരുന്നു. തറയിൽ ചോരക്കറ കണ്ടതും ആശങ്കയിലാഴ്‌ത്തിയിരുന്നെങ്കിലും അതും യുവതിയുടെ കഴുത്തിലെ ചോരയുമെല്ലാം കൃത്രിമമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
 
കുങ്കുമം വെള്ളത്തിൽ കലർത്തിയായിരുന്നു തറയിൽ ചോരപ്പാടുകളാക്കിയത്. തുടർന്ന് കഴുത്തിലും കുങ്കുമം തേക്കുകയായിരുന്നു. കണ്ണൂരിൽനിന്നു ഡോഗ്സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് വീട്ടിനുള്ളിലെ പാടുകൾ രക്തമല്ലെന്ന് കണ്ടെത്തിയത്. പൊലീസിനേയും നാട്ടുകാരേയും കബളിപ്പിച്ചതിന് മീനുവിനെതിരെ കേസെടുക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments