മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് സ്ഥാനത്ത് എം കെ ദാമോദരന്‍ ഇനിയില്ല; കുമ്മനത്തിന്റെ ഹര്‍ജിയും സ്ഥാനമൊഴിയുന്നതിന് കാരണമായി

മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് സ്ഥാനത്ത് എം കെ ദാമോദരന്‍ ഇനിയില്ല; കുമ്മനത്തിന്റെ ഹര്‍ജിയും സ്ഥാനമൊഴിയുന്നതിന് കാരണമായി

Webdunia
ചൊവ്വ, 19 ജൂലൈ 2016 (11:23 IST)
മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് പദവിയില്‍ നിന്ന് അഡ്വ എം കെ ദാമോദരന്‍ ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ് ആയി ദാമോദരന്‍ തുടരുന്നതില്‍ അതൃപ്തി ഉള്ളതായി സി പി ഐ വ്യക്തമാക്കിയിരുന്നു. കൂടാതെ, എം കെ ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ദമോദരന്‍ സ്ഥാനം ഒഴിഞ്ഞത്.
 
അതേസമയം, എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് എന്ന സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദമോദരന്റെ നിയമനത്തെ ചോദ്യം ചെയ്ത് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
 
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനത്തേക്ക് ദമോദരന്‍ എത്തില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

അടുത്ത ലേഖനം
Show comments