Webdunia - Bharat's app for daily news and videos

Install App

പ്രണയിനിയെ ചൊല്ലി കാമുകന്മാര്‍ യുവതിയുടെ വീട്ടില്‍ ഏറ്റുമുട്ടി; കൂട്ടയടിയ്‌ക്കിടെ ഒരാള്‍ മരിച്ചു - സംഭവം കൊല്ലത്ത്

പ്രണയിനിയെ ചൊല്ലി കാമുകന്മാര്‍ യുവതിയുടെ വീട്ടില്‍ ഏറ്റുമുട്ടി; കൂട്ടയടിയ്‌ക്കിടെ ഒരാള്‍ മരിച്ചു - സംഭവം കൊല്ലത്ത്

Webdunia
വ്യാഴം, 26 ജൂലൈ 2018 (14:09 IST)
കാമുകിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തിൽ ലാലു കുഞ്ഞാപ്പിയാണ് (49) കിണറ്റിൽ വീണു മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മറ്റൊരു കാമുകന്‍ സുമേഷും ഇയാളുടെ സുഹൃത്ത് ഗോപകുമാര്‍ ഇവര്‍ക്കൊപ്പം എത്തിയ ഒരു സ്‌ത്രീയും പൊലീസിന്റെ പിടിയിലായി.

ബുധനാഴ്‌ച അര്‍ധരാത്രിയാണ് സംഭവം. ഒരു കുട്ടിയുടെ മാതാവും ഹോം നഴ്സുമായ വീട്ടമ്മയുമായി ലാലുവും സുമേഷും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുമേഷ് യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ മറ്റൊരാള്‍ ഉണ്ടെന്ന് മനസിലായി.

വീട്ടില്‍ ആരുമില്ലെന്ന് യുവതി പറഞ്ഞെങ്കിലും സുമേഷ് സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി ഇവരുടെ വീട്ടിലെത്തി. മുറിയില്‍ ലാലു ഉണ്ടെന്ന് മനസിലായതോടെ സംഘര്‍ഷമുണ്ടായി. ക്രൂരമായ മര്‍ദ്ദനമേറ്റ ലാലു വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

വീട്ടിലെ സാധനങ്ങളെല്ലാം സുമേഷും സംഘവും അടിച്ചുതകര്‍ത്തു. തടസം പിടിക്കാനെത്തിയ യുവതിയേയും ഇവര്‍ ആക്രമിച്ചു. പുനലൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് ലാലുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും  പുറത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments