Webdunia - Bharat's app for daily news and videos

Install App

കൊലക്കേസ് പ്രതി ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 16 ജൂണ്‍ 2022 (19:14 IST)
കായംകുളം: കൊലക്കേസ് പ്രതിയെ വിദേശത്തു നിന്ന് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മുട്ടം വലിയകുഴി സ്വദേശിനി വീട്ടിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ മുട്ടം പീടിക പറമ്പിൽ സജിത്ത് എന്ന നാല്പതുകാരനെയാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
വരുന്ന ഓഗസ്റ്റ് മൂന്നാം തീയതി മാവേലിക്കര സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ മരണം. കഴിഞ്ഞ 2015 ഓഗസ്റ് പതിമൂന്നിനാണ് മുട്ടം സ്വദേശിനിയുടെ കൊലപാതകം നടന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് ക്രൈംബ്രാഞ്ചിന്റെ തന്നെ ഒരു പ്രത്യേക സംഘം കേസ് ഏറ്റെടുത്ത്. 2017 ഡിസംബറിൽ പ്രതിയായ സജിത്തിനെ പിടികൂടുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം ഇയാൾ സന്ദർശക വിസയിൽ ഖത്തറിലേക്ക് കടന്നിരുന്നു. വളരെ തന്ത്രപരമായി ഇയാളെ വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. കേസിൽ ഇയാൾക്ക് 2018 ജൂലൈയിൽ ജാമ്യം ലഭിച്ചു. എന്നാൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കരുത് എന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sunny Thomas: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പിതാവ്, ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന

ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍; തിരിച്ചെത്തിയത് 1376 ഇന്ത്യക്കാര്‍

യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ ബാഗിലുണ്ടോ, നിങ്ങള്‍ ജയിലിലാകും!

Vedan: 'ഓരോന്നു ചോദിച്ച് വീട്ടുകാരെ ഉപദ്രവിക്കരുത്'; മാധ്യമപ്രവര്‍ത്തകരോടു വേടന്‍ (Video)

അടുത്ത ലേഖനം
Show comments