Webdunia - Bharat's app for daily news and videos

Install App

വാക്കുതർക്കം അക്രമത്തിൽ കലാശിച്ചപ്പോൾ തലയ്ക്കടിയേറ്റ് 46 കാരൻ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 20 ഏപ്രില്‍ 2022 (18:00 IST)
പത്തനംതിട്ട: നിസ്സാര കാര്യത്തിന് തുടങ്ങിയ വാക്കു തർക്കം അക്രമത്തിലും അത് കൊലപാതകത്തിലും കലാശിച്ചു. ഇടയാറന്മുള എരുമക്കാട് കളരിക്കോട് കണ്ടഞ്ചാത്തൻ കുളഞ്ഞിയിൽ കേശവൻ - പൊന്നമ്മ ദമ്പതികളുടെ മകൻ സജി എന്ന 46 കാരനാണ്‌ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം നടന്നത്. മരിച്ച സജിയും സുഹൃത്ത് വടക്കേചെരുവിൽ സന്തോഷ് എന്ന ആളും ചേർന്ന് സ്ഥിരമായി ശല്യം ഉണ്ടാക്കി കൊണ്ടിരുന്ന തെരുവ് നായയെ നേരിടാനായി കമ്പിവടിയുമായി പോവുകയായിരുന്നു. ഇതുകണ്ട് കടയിൽ സാധനം വാങ്ങുകയായിരുന്നു റോബിൻ എന്നയാൾ ഇവരോട് കമ്പിവടി കൊണ്ട് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചതാണ് തർക്കത്തിനും അടിപിടിക്കും കാരണമായത്.

വഴക്കിനിടെ റോബിൻ കമ്പിവടി പിടിച്ചുവാങ്ങി സജിയുടെ തലയ്ക്കടിച്ചു. താഴെ വീണ സജിയെ വീണ്ടും അടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സന്തോഷിനും കമ്പിവടി കൊണ്ടുള്ള അടികിട്ടി. എന്നാൽ സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞു ഗുരുതരമായി പരുക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു. എന്നാൽ പുലർച്ചെ സജി മരിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് റോബിൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments