വാക്കുതർക്കം അക്രമത്തിൽ കലാശിച്ചപ്പോൾ തലയ്ക്കടിയേറ്റ് 46 കാരൻ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 20 ഏപ്രില്‍ 2022 (18:00 IST)
പത്തനംതിട്ട: നിസ്സാര കാര്യത്തിന് തുടങ്ങിയ വാക്കു തർക്കം അക്രമത്തിലും അത് കൊലപാതകത്തിലും കലാശിച്ചു. ഇടയാറന്മുള എരുമക്കാട് കളരിക്കോട് കണ്ടഞ്ചാത്തൻ കുളഞ്ഞിയിൽ കേശവൻ - പൊന്നമ്മ ദമ്പതികളുടെ മകൻ സജി എന്ന 46 കാരനാണ്‌ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം നടന്നത്. മരിച്ച സജിയും സുഹൃത്ത് വടക്കേചെരുവിൽ സന്തോഷ് എന്ന ആളും ചേർന്ന് സ്ഥിരമായി ശല്യം ഉണ്ടാക്കി കൊണ്ടിരുന്ന തെരുവ് നായയെ നേരിടാനായി കമ്പിവടിയുമായി പോവുകയായിരുന്നു. ഇതുകണ്ട് കടയിൽ സാധനം വാങ്ങുകയായിരുന്നു റോബിൻ എന്നയാൾ ഇവരോട് കമ്പിവടി കൊണ്ട് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചതാണ് തർക്കത്തിനും അടിപിടിക്കും കാരണമായത്.

വഴക്കിനിടെ റോബിൻ കമ്പിവടി പിടിച്ചുവാങ്ങി സജിയുടെ തലയ്ക്കടിച്ചു. താഴെ വീണ സജിയെ വീണ്ടും അടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സന്തോഷിനും കമ്പിവടി കൊണ്ടുള്ള അടികിട്ടി. എന്നാൽ സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞു ഗുരുതരമായി പരുക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു. എന്നാൽ പുലർച്ചെ സജി മരിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് റോബിൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments