Webdunia - Bharat's app for daily news and videos

Install App

ഭാര്യയേയും മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് 37 വര്ഷം കഠിനതടവ്

എ കെ ജെ അയ്യര്‍
വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:04 IST)
തൃശൂർ: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് കോടതി 37 വർഷം  കഠിനതടവ് വിധിച്ചു. ഇരിങ്ങാലക്കുട മണവാളശേരി കുരുപ്പത്തിപ്പടി പുതുക്കാട്ടിൽ ഉണ്ണികൃഷ്ണനെയാണ് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2020 മാർച്ച് നാലാം തീയതിയാണ്. അന്നേദിവസം വെളുപ്പിന് രണ്ടര മണിയോടെയാണ് ഇയാൾ ഭാര്യയുടെ ദേഹത്ത് തീ കൊളുത്താനായി മണ്ണെണ്ണ ഒഴിച്ചത്. എന്നാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യ, മകൾ എന്നിവരെ പിന്തുടർന്നു വീട്ടുപറമ്പിലെ കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ഇരുവരെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്.

ബഹളം കേട്ട് എത്തിയ അയൽക്കാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെയും മകളെയും ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മകളുടെ ചെവിയിലും കൈവിരലിലുമാണ് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ഭാര്യയ്ക്കും മകൾക്കും നൽകണം. എന്നാൽ പിഴ അടയ്ക്കാത്ത പക്ഷം 1.9 കൊല്ലം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്

ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം; ആക്രമണം നടത്തിയത് ഡ്രോണുകള്‍

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

അടുത്ത ലേഖനം
Show comments