Webdunia - Bharat's app for daily news and videos

Install App

ഭാര്യയേയും മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് 37 വര്ഷം കഠിനതടവ്

എ കെ ജെ അയ്യര്‍
വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:04 IST)
തൃശൂർ: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളെയും വധിക്കാൻ ശ്രമിച്ച 49 കാരന് കോടതി 37 വർഷം  കഠിനതടവ് വിധിച്ചു. ഇരിങ്ങാലക്കുട മണവാളശേരി കുരുപ്പത്തിപ്പടി പുതുക്കാട്ടിൽ ഉണ്ണികൃഷ്ണനെയാണ് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2020 മാർച്ച് നാലാം തീയതിയാണ്. അന്നേദിവസം വെളുപ്പിന് രണ്ടര മണിയോടെയാണ് ഇയാൾ ഭാര്യയുടെ ദേഹത്ത് തീ കൊളുത്താനായി മണ്ണെണ്ണ ഒഴിച്ചത്. എന്നാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യ, മകൾ എന്നിവരെ പിന്തുടർന്നു വീട്ടുപറമ്പിലെ കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ഇരുവരെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്.

ബഹളം കേട്ട് എത്തിയ അയൽക്കാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെയും മകളെയും ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മകളുടെ ചെവിയിലും കൈവിരലിലുമാണ് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ഭാര്യയ്ക്കും മകൾക്കും നൽകണം. എന്നാൽ പിഴ അടയ്ക്കാത്ത പക്ഷം 1.9 കൊല്ലം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments