Webdunia - Bharat's app for daily news and videos

Install App

സിഗരറ്റ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഫെബ്രുവരി 2022 (15:31 IST)
പറവൂർ: സിഗരറ്റ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കട ഉടമയുടെയും സഹോദരന്റെയും മർദ്ദനമേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ വാണിയക്കാട് കണ്ടന്തറ വീട്ടിൽ സുതന്റെ മകൻ മനു എന്ന മനോജാണ് (41) കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

വാണിയക്കോട്ടെ ഗോഡൗണിനു സമീപം പലചരക്ക് കട നടത്തുന്ന വാണിയക്കാട് പനച്ചിക്കാപറമ്പിൽ സജ്ജൻ, സഹോദരൻ സജു എന്നിവരെ ഇതുമായി ബന്ധപ്പെട്ടു പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു മനോജ് സിഗരറ്റ് കടമായി വാങ്ങാനെത്തിയത്. എന്നാൽ മുമ്പ് വാങ്ങിയ കടത്തിന്റെ തുക ആവശ്യപ്പെട്ടപ്പോൾ തർക്കമാവുകയും തമ്മിൽ അടിപിടിയിൽ കലാശിക്കുകയും ചെയ്തു.

എന്നാൽ മർദ്ദനമേറ്റ മനോജ് ഞായറാഴ്ച കടുത്ത ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും ചികിത്സയ്‌ക്കെത്തി. മെഡിക്കൽ കോളേജിലെ പരിശോധനയിൽ മനോജിന്റെ വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തിയിരുന്നു. അവിവാഹിതനായ മനോജ് സ്വകാര്യ വ്യക്തിയുടെ കാർ ഡ്രൈവറാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments