Webdunia - Bharat's app for daily news and videos

Install App

‘ഗോഡ്‌സെ മാത്രമല്ല സവർക്കറും ഭീകരവാദി, കമൽഹാസന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല‘; കമാല്‍ പാഷ

Webdunia
ശനി, 18 മെയ് 2019 (17:43 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സേ ആണെന്ന മക്കൾ നീതി മെയ്യം നേതാവും നടനുമായ കമല്‍‌ഹാസന്റെ പ്രസ്‌താവനയില്‍ തെറ്റില്ലെന്ന് റിട്ട ജസ്‌റ്റീസ് കമാല്‍ പാഷ.

തീവ്രവാദിയും കൊലയാളിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഗോഡ്‌സെയെ അനുകൂലിക്കുന്നവർ ഇപ്പോൾ ഉയർത്തുന്ന വാദം. 'ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസൽമാനുമാണ്' എന്നു പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും പാഷ പറഞ്ഞു.

ആൻഡമാൻ ദ്വീപിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നല്‍കി പുറത്തുവന്ന സവർക്കർ രൂപീകരിച്ച സംഘടനയാണ് ഹിന്ദു മഹാസഭ. ഈ സംഘടനയിലെ അംഗമാണ് ഗോഡ്‌സേ. ഗാന്ധിജിയെ കൊല്ലാനുള്ള നിര്‍ദേശവും നിര്‍ദേശവും ഇവിടെ നിന്നാണുണ്ടായത്.

ഗൂഢാലോചന കുറ്റം മാത്രമാണ് സവര്‍ക്കര്‍ നേര്‍ടേണ്ടി വന്നത്. ഇതിനാല്‍ കേസ് നടപടികളില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. ഇന്നാണെങ്കില്‍ തെളിവുകള്‍ സഹിതം അകത്താകുമായിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കറിനെ മഹാത്മാവായി പ്രതിഷ്ഠിച്ചു. ഗോഡ്‌സെയും സവര്‍ക്കറും ചെയ്‌തത് ഒരേ കുറ്റം തന്നെയാണെന്നും കമാല്‍ പാഷ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരിലാണ് കമൽഹാസനെതിരെ ഫത്വ പുറപ്പെടുവിക്കുകയും വെടിവച്ച് കൊല്ലണമെന്ന ആഹ്വാനവും ഉണ്ടായിരിക്കുന്നത്. ഇനി എത്രനാള്‍ അദ്ദേഹം ജീവിച്ചിരിക്കുമെന്ന് അറിയില്ല. രാജ്യത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്നും തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ കമാൽ പാഷ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments