Webdunia - Bharat's app for daily news and videos

Install App

അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍

വെബ്ദുനിയ ലേഖകൻ
ചൊവ്വ, 24 നവം‌ബര്‍ 2020 (11:07 IST)
പത്തനാപുരം: നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതില്‍ അറസ്റ്റിലായ പ്രദീപ് ഉമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കി എന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് പത്തനാപുരത്തുനിനും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തിങ്കളാഴ്ച തള്ളിയതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. 
 
നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിലാന് അറസ്റ്റ്. വിപിന്‍ലാലിനെ വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖാന്തരവും സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാതെ വന്നതോടെ ഫോണില്‍ വിളിച്ചും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയീല്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments