അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍

വെബ്ദുനിയ ലേഖകൻ
ചൊവ്വ, 24 നവം‌ബര്‍ 2020 (11:07 IST)
പത്തനാപുരം: നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതില്‍ അറസ്റ്റിലായ പ്രദീപ് ഉമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കി എന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് പത്തനാപുരത്തുനിനും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തിങ്കളാഴ്ച തള്ളിയതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. 
 
നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിലാന് അറസ്റ്റ്. വിപിന്‍ലാലിനെ വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖാന്തരവും സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാതെ വന്നതോടെ ഫോണില്‍ വിളിച്ചും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയീല്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments