Webdunia - Bharat's app for daily news and videos

Install App

Nimishapriya Death Sentense: യെമൻ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ മറ്റിവെച്ചു

അഭിറാം മനോഹർ
ചൊവ്വ, 15 ജൂലൈ 2025 (13:56 IST)
യമനില്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. വിവിധ തലങ്ങളില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിമിഷപ്രിയയ്ക്ക് അനുകൂലമായ നടപടിയുണ്ടായത്.
 
 വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തില്‍ യെമനില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള മധ്യസ്ഥ ചര്‍ച്ചകളാണ് നടന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.  തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതിനോടൊപ്പം നാളത്തെ ശിക്ഷാനടപടി ഒഴിവാക്കികിട്ടാനുള്ള അടിയന്തിര ഇടപെടലുകളാണ് ഇന്നുണ്ടായത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadakam: നാളെ കര്‍ക്കടക സംക്രാന്തി

Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം

തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു

ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു സംഘര്‍ഷം ഒഴിവാക്കി; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ഇനി ഒരു ദിവസം മാത്രം; വധശിക്ഷ നീട്ടിവയ്ക്കാന്‍ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

അടുത്ത ലേഖനം
Show comments