Webdunia - Bharat's app for daily news and videos

Install App

നിപ്പ വൈറസ്; മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

Webdunia
തിങ്കള്‍, 21 മെയ് 2018 (16:15 IST)
നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പനി ബാധിച്ച് രണ്ടു നഴ്‌സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയില്‍ നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിച്ചിരുന്ന നഴ്‌സുമാരാണ് ചികിത്സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് ഇരുവരും ചികിത്സ നേടിയത്.
 
ഇതിനകം മരിച്ചവരിൽ മൂന്ന് പേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു. പനി ബാധിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഇന്നലെ മരിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ രാത്രി തന്നെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. കോഴിക്കോട് നിപ്പ വൈറസ് ലക്ഷണമുള്ള എട്ടുപേർ നിരീക്ഷണത്തിലാണ്.
 
ഇതിനിടെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പന്തിരക്കരയിലെത്തുകയും ജില്ലയില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായും അറിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments