നിപ്പ വൈറസ്; മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

Webdunia
തിങ്കള്‍, 21 മെയ് 2018 (16:15 IST)
നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പനി ബാധിച്ച് രണ്ടു നഴ്‌സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയില്‍ നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിച്ചിരുന്ന നഴ്‌സുമാരാണ് ചികിത്സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് ഇരുവരും ചികിത്സ നേടിയത്.
 
ഇതിനകം മരിച്ചവരിൽ മൂന്ന് പേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു. പനി ബാധിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഇന്നലെ മരിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ രാത്രി തന്നെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. കോഴിക്കോട് നിപ്പ വൈറസ് ലക്ഷണമുള്ള എട്ടുപേർ നിരീക്ഷണത്തിലാണ്.
 
ഇതിനിടെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പന്തിരക്കരയിലെത്തുകയും ജില്ലയില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായും അറിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അടുത്ത ലേഖനം
Show comments