നിപ രോഗി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിട്ടുണ്ട്; മലപ്പുറത്ത് ജാഗ്രത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍. ഓട്ടോയിലായിരുന്നു സ്റ്റേഷനിലേക്ക് യാത്ര ചെയ്തത്

രേണുക വേണു
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:04 IST)
മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച 24 കാരന്റെ റൂട്ട് മാപ്പില്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനും. സെപ്റ്റംബര്‍ നാലിനാണ് യുവാവിനു നിപയുടെ ലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീടിനു പുറത്തേക്കു പോയിട്ടില്ല. ആറാം തിയതി രാവിലെ 11.30 നു ഫാസില്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. അരമണിക്കൂറോളമാണ് ഇവിടെ ചെലവഴിച്ചത്. അന്നേദിവസം വൈകിട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും ഉണ്ടായിരുന്നു. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ ജെ.എം.സി ക്ലിനിക്കില്‍ ചെലവഴിച്ചു. 
 
ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍. ഓട്ടോയിലായിരുന്നു സ്റ്റേഷനിലേക്ക് യാത്ര ചെയ്തത്. അന്ന് രാത്രി 7.25 മുതല്‍ 8.24 വരെ എന്‍.ഐ.എം.എസ് എമര്‍ജന്‍സി വിഭാഗത്തില്‍. അന്ന് തന്നെ രാത്രി 8.25-ന് ഐസിയുവിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയില്‍ കഴിഞ്ഞു. 
 
എട്ടിന് ഉച്ചയ്ക്ക് 1.25 ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍. 3.59 മുതല്‍ 5.25 വരെ എം.എര്‍.ഐ. മുറിയില്‍. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടര്‍ന്നു. പിന്നീട്, 6.10 ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒന്‍പതാം തീയതി പുലര്‍ച്ചെ 12.50 വരെ ഇവിടെ ചികിത്സയില്‍. ഒന്‍പതിന് പുലര്‍ച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്‍പതിനാണ് യുവാവ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments