ഷൗക്കത്തിന് വിജയാശംസകള്‍, വിഡി സതീശനോട് ഒരു വിരോധവുമില്ല: പിവി അന്‍വര്‍

യുഡിഎഫിനെ പലതരത്തിലും താന്‍ സഹായിച്ചെന്നും നേതൃത്വം ചതിച്ചെന്നും പി വി അന്‍വര്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ജൂണ്‍ 2025 (16:19 IST)
ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച് പിവി അന്‍വര്‍. വിഡി സതീശനോട് ഒരു വിരോധവുമില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു. യുഡിഎഫിനെ പലതരത്തിലും താന്‍ സഹായിച്ചെന്നും നേതൃത്വം ചതിച്ചെന്നും പി വി അന്‍വര്‍ പറഞ്ഞു.  
 
കൂടാതെ സതീശനുമായി തുറന്ന ചര്‍ച്ചയ്ക്ക് മടിയില്ലെന്നും സതീശനും പിണറായിസത്തിന് എതിരാണെന്നും എന്നാല്‍ തന്നെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും തന്നെ കൂടെ കൂട്ടിയിരുന്നെങ്കില്‍ വോട്ടു വിഹിതം ഉയര്‍ത്താമായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. രണ്ടുപ്രാവശ്യം നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് അന്‍വര്‍. 
 
അതേസമയം അന്‍വര്‍ നിര്‍ണായക ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടെടുപ്പില്‍ അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയിലെ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാനാകില്ലെന്നും അടച്ച വാതില്‍ തുറക്കാന്‍ പ്രയാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments